Thiruvananthapuram

മഴ മുന്നറിയിപ്പുകളില്‍ മാറ്റം; കനത്ത മഴ തുടരുന്നു, വയനാടും കോഴിക്കോടും ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലൊഴിക്കെ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

വയനാട് രാവിലെ മുതല്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നും നാളെയും ശക്തമായ മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥ നീരീക്ഷണ വകുപ്പ് അറിയിക്കുന്നത്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടങ്ങളില്‍ 204 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
അതിനാല്‍ അതീവജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ശക്തമായിട്ടുണ്ട്. ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതാണ് മഴ കനക്കാന്‍ കാരണം. ഇതോടെയാണ് കാസര്‍കോട് മുതല്‍ മലപ്പുറം വരെ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.

അതേസമയം വയനാട് കള്ളാടിയില്‍ ഉണ്ടായിരിക്കുന്നത് സ്വാഭാവികമായ മണ്ണിടിച്ചില്‍ അല്ലെന്ന് ഐഎംഡി ഡയറക്ടര്‍ നിതാ കെ ഗോപാല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ജില്ലയില്‍ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ല. യെല്ലോ അലേര്‍ട്ടിന് സമാനമായ സാഹചര്യമായിരുന്നു വയനാട്ടിലെന്നും കൂടുതല്‍ മഴ ലഭിച്ചത് ജില്ലയിലായിരുന്നെന്നും രജനി പറഞ്ഞു. മലയോരമേഖലകളില്‍ ജാഗ്രത വേണമെന്നും വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്നും ഐഎംഡി ഡയറക്ടര്‍ വ്യക്തമാക്കി.

മേപ്പാടിയില്‍ സംഭവിച്ചത് സ്വാഭാവികമായ മണ്ണിടിച്ചില്‍ അല്ല. മഴ ഉണ്ടായത് കൊണ്ട് മണ്ണിടിച്ചില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. കഴിഞ്ഞ ദിവസം 12 സെന്റിമീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതില്‍ കൂടുതല്‍ മഴ ലഭിച്ചു. അതിശക്തമായ കാറ്റുവീശുന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Back to top button