Kollam

കൊട്ടാരക്കര ടിപ്പർ ദുരന്തം: ഹെവി ലൈസൻസില്ലാത്തയാൾക്ക് വണ്ടി നൽകി; ലോറി ഉടമയെയും കേസില്‍ പ്രതി ചേർക്കും

Please complete the required fields.




കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ ലോറി ഉടമ അക്ബറിനെയും പ്രതി ചേർക്കാൻ പൊലീസ് തീരുമാനം. ഹെവി ഡ്രൈവിങ് ലൈസൻസ് പോലുമില്ലാത്തയാൾക്ക് ലോറി ഓടിക്കാൻ നൽകിയത് ഉടമയുടെ ഗുരുതര വീഴ്ചയാണെന്ന് പൊലീസ് കണ്ടെത്തി. മോട്ടോർ വാഹന വകുപ്പിന്റെ അന്തിമ റിപ്പോർട്ട് ലഭിച്ചാലുടൻ ഉടമയെ കേസിൽ പ്രതി ചേർക്കും.

അപകടമുണ്ടാക്കിയ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹെവി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നില്ല. വിദേശത്തുനിന്ന് തിരിച്ചെത്തിയ ഇയാൾ ആദ്യമായാണ് കഴിഞ്ഞ ദിവസം ഈ വാഹനം റോഡിലിറക്കിയത്. ഇയാൾക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.അപകടത്തിൽപ്പെട്ട ടിപ്പർ ലോറിയുടെ ജിപിഎസ് (GPS) പ്രവർത്തനരഹിതമായിരുന്നു. കൂടാതെ അമിതവേഗത തടയാനുള്ള സ്പീഡ് ഗവർണറും വാഹനത്തിൽ ഉണ്ടായിരുന്നില്ല.

16 വർഷം പഴക്കമുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് വാഹനത്തിൽ പരിധിയിൽ കൂടുതൽ മണ്ണ് (ഓവർലോഡ്) കയറ്റിയിരുന്നു. ലോറിയുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിട്ടുണ്ട്, പെർമിറ്റ് റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ ദുരന്തം ഉണ്ടായത്. രണ്ടു റോഡുകൾ സംഗമിക്കുന്ന കവലയിലെ വളവിൽ വെച്ച് അമിതവേഗതയിലെത്തിയ ടിപ്പർ, എതിരെ വന്ന ബൈക്കിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് മണ്ണുമായി വന്ന ലോറി ബസ് കാത്തുനിന്നവർക്കിടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം മൂന്ന് പേരാണ് സംഭവസ്ഥലത്ത് വെച്ച് മരിച്ചത്.

സ്കൂൾ വാഹനങ്ങളുടെ സമയത്ത് ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്നും, സമയക്രമം പാലിക്കാത്തത് മാത്രമല്ല, സുരക്ഷിതമായ ഡ്രൈവിങ് ശീലമില്ലാത്തതാണ് ഇത്തരം വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related Articles

Back to top button