Kozhikode

താമരശ്ശേരിയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് സ്കൂട്ടറിൽ ഇടിച്ചു; രണ്ട് സ്ത്രീകൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Please complete the required fields.




താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. അടിവാരം സ്വദേശികളായ ഉമ്മുസൽവ (32), സാജിത (42) എന്നിവർക്കാണ് പരിക്കേറ്റത്.

സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ‘പ്രിയദർശനി’ ബസാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. ബസിന്റെ ടയർ പെട്ടെന്ന് തിരിഞ്ഞുപോയതാണ് അപകടകാരണമെന്ന് ബസ് ഡ്രൈവർ പൊലീസിനോട് പറഞ്ഞു.
ടയർ തിരിഞ്ഞതോടെ വാഹനം നിയന്ത്രിക്കാൻ കഴിയാതെ വരികയും സ്കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.അപകടത്തിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന രണ്ട് സ്ത്രീകളും റോഡിലേക്ക് തെറിച്ചുവീണു. ഉടൻ തന്നെ നാട്ടുകാരും ബസിലെ യാത്രക്കാരും ചേർന്ന് ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

പരിക്കേറ്റവരിൽ ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമാണ്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ ചികിത്സയ്ക്കായി ഉമ്മുസൽവയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാജിതയുടെ പരിക്ക് നിസ്സാരമാണ്. അവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗതം തടസപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ നീക്കിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസിന്റെ ബ്രേക്ക് പരിശോധിക്കുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

വയനാട് മേഖലയിൽ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന പ്രധാന പാതയായതിനാൽ ഇത്തരം അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

Related Articles

Back to top button