
ഇടുക്കി : കാഞ്ഞിരവേലിയിൽ വീണ്ടും ഒറ്റക്കൊമ്പനിറങ്ങി.കഴിഞ്ഞ ദിവസം ഇന്ദിര കൊല്ലപ്പെട്ടതിന് സമീപത്താണ് വീണ്ടും ആനയുടെ ആക്രമണം ഉണ്ടായത്.
നാലു ഏക്കറോളം വരുന്ന കൃഷി നശിപ്പിച്ചു.പ്രദേശവാസികളായ രവി ,ഭാസ്കരൻ എന്നിവരുടെ കൃഷിയാണ് ആന നശിപ്പിച്ചത്. മൂന്നാർ ജനവാസ മേഖലയായ സെവൻമല എസ്റ്റേറ്റ് പാർവതി ഡിവിഷനിലും കാട്ടാനയിറങ്ങി. കട്ടക്കൊമ്പൻ എന്ന ആനയാണ് ഇറങ്ങിയത്. ഭീകരാന്തരീഷം സൃഷ്‌ടിച്ച ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്.





