ജല അതോറിറ്റിയുടെ പൈപ്പുകൾ മോഷ്ടിച്ച് വിൽപ്പന; നാല് പേർ അറസ്റ്റിൽജല അതോറിറ്റിയുടെ പൈപ്പുകൾ മോഷ്ടിച്ച് വിൽപ്പന; നാല് പേർ അറസ്റ്റിൽ

പാലക്കാട്: ജല അതോറിറ്റിയുടെ യാർഡിൽ സൂക്ഷിച്ചിരുന്ന പൈപ്പിന്റെ ഭാഗങ്ങൾ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. വെമ്പല്ലൂർ കുളക്കുപാടം കാഞ്ചന നിവാസിൽ ഷൺ ദേവ് (28), പെരുവെമ്പ് പുലിഞ്ചോട് നാല നാഥ് വീട്ടിൽ അജിത്ത് (23), ചുനങ്ങാട് വെള്ളക്കുന്ന് റോഡ് പറമ്പിൽ വീട്ടിൽ ഉണ്ണീൻ കുട്ടി (60), പരിക്കു പാറ വീട്ടിൽ സലീം (36) എന്നിവരെയാണ്. ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് ആലത്തൂർ എരുമയൂർ പന്നിക്കോട്ടിൽ ജല അതോറിറ്റിയുടെ യാഡിലണ് മോഷണം നടന്നത്. അമ്പലപ്പാറ മുരിക്കും പറ്റയിൽ വാഹന പരിശോധനക്കിട സംശയാസ്പദമായമായ രീതിയിൽ കണ്ട കാറിൽ നിന്നാണ് പൈപ്പിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്.
യാർഡിൽ നിന്നും മോഷണം പോയ പതിനൊന്നോളം ഭാഗങ്ങൾ കാറിൽ നിന്നും പോലീസ് കണ്ടെത്തി. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. ‘ജൽ ജീവൻ പദ്ധതി’യുടെ ഭാഗമായി വിവിധ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകാനായി സൂക്ഷിച്ച പൈപ്പിന്റെ ഭാഗങ്ങളാണ് യാർഡിൽ നിന്ന് മോഷണം പോയത്. തുടർ നടപടികൾക്ക് കേസ് ആലത്തൂർ പോലീസിന് കൈമാറി.





