Wayanad

വയനാട് കള്ളാടി മണ്ണിടിച്ചിൽ: ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Please complete the required fields.




വയനാട് : കള്ളാടി മണ്ണിടിച്ചിൽ ദുരന്തഭൂമി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എംവി ഗോവിന്ദൻ, എംവി ജയരാജൻ എന്നിവർ ഒപ്പമാണ് പിണറായി വിജയൻ എത്തിയത്. മന്ത്രി എപി അനിൽകുമാറും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.

ഇന്നലെ രാത്രിയാണ് പിണറായി വിജയൻ വയനാട്ടിൽ എത്തിയത്. അതേസമയം ദുരന്തത്തിൽ മരണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ മീനാക്ഷി പാലത്തിന് സമീപത്ത് നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശിയും എസ്കവേറ്റർ ഓപ്പറേറ്ററുമായ മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

സോൺ ഒന്നിൽ നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്. മൃതദേഹം വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി. സോൺ ഒന്നിലും രണ്ടിലുമാകും ഇന്ന് കേന്ദ്രീകരിച്ചു പരിശോധന നടത്തുക എന്ന് റവന്യു മന്ത്രി എ പി അനിൽകുമാർ അറിയിച്ചു. കാണാതായവർക്കുള്ള തിരച്ചിൽ മൂന്നാംദിനവും തുടരുകയാണ്. നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിൽ പരുക്കേറ്റ് ഏഴ് പേരാണ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

കാണാതായവരെ കണ്ടെത്താൻ സാധിക്കാത്തത് ഏറെ വിഷമകരമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ഇവരെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. ഒന്നാമത്തെ സോണിലെ പരിശോധന ഇന്നലെ പൂർത്തീകരിച്ചു.മൂന്നാമത്തെ സോണിലെ പരിശോധന പൂർത്തിയായിട്ടില്ല. മൂന്നാമത്തെ സോണിൽ മനുഷ്യ സാന്നിധ്യം ഉണ്ടെന്ന് വിദഗ്ധർ പറഞ്ഞതായും മന്ത്രി പറഞ്ഞു. ഇന്നലെ മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു. എൻഡിആർഎഫ് ടീം ചേർന്ന് മീനാക്ഷി പുഴയിൽ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button