Kasargod

ശബരിമലയിലെ ദോഷങ്ങള്‍ മാറാൻ പരിഹാര പൂജകൾ ആരംഭിച്ച് ദേവസ്വം ബോർഡ്

Please complete the required fields.




കാസർകോട് : ശബരിമലയിലെ ദോഷങ്ങൾ അകറ്റാൻ ലക്ഷ്യമിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പരിഹാര ക്രിയകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കൊല്ലൂർ മൂകാംബിക ക്ഷേത്രം, കാസർകോട്, കുമാരമംഗലം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി.

വാക്ക് ദോഷം മാറുന്നതിനായാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രധാനമായും പൂജകൾ സംഘടിപ്പിച്ചത്. ഇവിടെ മണി, നാക്ക്, നാരായം എന്നിവ സമർപ്പിച്ചാണ് പ്രത്യേക പൂജകൾ ചെയ്തത്. കൂടാതെ കാസർകോട് ഭാഗത്ത് കാർത്തിക പൂജയും കാണിക്ക സമർപ്പണവും നടന്നു.

ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി.എസ്. ശാന്തകുമാറിന്റെ നേതൃത്വത്തിലാണ് ഈ പരിഹാര കർമ്മങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിലെ ആകെ 25 ക്ഷേത്രങ്ങളിലാണ് ഇത്തരത്തിലുള്ള പരിഹാര ക്രിയകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2018-ൽ ശബരിമലയിൽ നടത്തിയ ദേവപ്രശ്നത്തിൽ കണ്ടെത്തിയ വിവിധ ദോഷങ്ങൾക്കും പരിഹാരങ്ങൾക്കുമായാണ് ഈ പ്രായശ്ചിത്ത പൂജകൾ സംഘടിപ്പിക്കുന്നത്.

ഇതിനായി ദേവസ്വം ബോർഡ് യോഗം അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് പ്രായശ്ചിത്ത പൂജകൾക്കായി ഔദ്യോഗികമായി പണം അനുവദിക്കുന്നത്. ബോർഡിന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം വലിയ മാറ്റങ്ങൾക്ക് തുടക്കമാകുമെന്നും വരാനിരിക്കുന്ന കാലം സുവർണ്ണ കാലഘട്ടമായിരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button