
സ്വന്തമായി ആകെയുള്ള വീട് ചിതല്‍പ്പുറ്റുകള്‍ക്ക് വിട്ടുകൊടുത്ത് അമ്മയും മകളും താമസമൊഴിഞ്ഞുപോയി. വീട് മുഴുവന്‍ ചിതല്‍പ്പുറ്റുകള്‍ കൈയടക്കിയതോടെയാണ് ഗത്യന്തരമില്ലാതെ ചേകാടി കട്ടക്കണ്ടി കോളനിയിലെ ബിന്ദുവിനും മകള്‍ക്കും താമസമൊഴിയേണ്ടിവന്നത്. വീട്ടിനുള്ളില്‍ ഇപ്പോഴും ചിതല്‍പ്പുറ്റുകള്‍ വളര്‍ന്നുയര്‍ന്നുകൊണ്ടിരിക്കുകയാണ്. പുറ്റ് തട്ടിക്കളഞ്ഞാലും അടുത്തദിവസം അതിലും വലുതുണ്ടാവുന്നു.





