
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പൊതുവേദിയിൽ ഭീഷണി മുഴക്കുകയും വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്ത സംഭവത്തിൽ ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയൻ അറസ്റ്റിൽ. ടിവികെ നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പുലർച്ചെ വിലാത്തിക്കുളത്തെ വീട്ടിലെത്തിയാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
എംഎൽഎയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് അനുയായികൾ പൊലീസ് വാഹനം തടയാൻ ശ്രമിച്ചത് പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് പ്രതിഷേധക്കാരെ മാറ്റിയ ശേഷമാണ് പൊലീസ് സംഘം എംഎൽഎയുമായി മടങ്ങിയത്.
എം. കരുണാനിധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കോവിൽപ്പട്ടിയിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു വിലാത്തിക്കുളം എംഎൽഎയായ മാർക്കണ്ഡേയന്റെ വിവാദ പ്രസംഗം. നിയമസഭയിൽ വെച്ച് വിജയ്‌യെ അടുത്ത് കിട്ടിയാൽ എല്ല് ഒടിക്കുമെന്നായിരുന്നു എംഎൽഎയുടെ ഭീഷണി. ചോദ്യം ചെയ്യലിനായി എസ്പി ഓഫീസിലേക്ക് മാറ്റിയ മാർക്കണ്ഡേയനെ നടപട പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.





