Pathanamthitta

പത്തനംതിട്ടയിൽ കൂട്ടആത്മഹത്യാശ്രമം; യുവതിക്ക് ദാരുണാന്ത്യം, ഭർത്താവും മകനും ചികിത്സയിൽ

Please complete the required fields.




പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച് മൂന്നംഗ കുടുംബം. ഒരാൾ മരിച്ചു രണ്ടുപേർ ചികിത്സയിൽ. കൊടുമൺ രണ്ടാംകുറ്റി സ്വദേശി ലീലയാണ് മരിച്ചത്. ഭർത്താവും മകനും ചികിത്സയിലാണ്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്. ഭർത്താവും മകനും അമിതഅളവിൽ മരുന്ന് കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാമ്പത്തികപ്രശ്നമാണ് ഇത്തരമൊരു കൂട്ട ആത്മഹത്യാശ്രമത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.ആത്മഹത്യ എന്നത് മാനസികമായി വളരെയധികം ബുദ്ധിമുട്ടുന്ന ഒരാൾ കടന്നുപോകുന്ന വേദനാജനകമായ അവസ്ഥയാണ്. ഇത്തരം ചിന്തകളിലൂടെ പോകുന്ന വ്യക്തികൾക്ക് കൃത്യമായ സഹായവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണ്.ആത്മഹത്യാ പ്രവണതയുള്ളവർക്ക് സഹായം ലഭ്യമാക്കാൻ, നിങ്ങൾക്കോ നിങ്ങൾക്ക് അറിയാവുന്ന മറ്റൊരാൾക്കോ ആത്മഹത്യാപരമായ ചിന്തകളുണ്ടെങ്കിൽ, ദയവായി ഉടൻതന്നെ സഹായം തേടാൻ മടിക്കരുത്. നിങ്ങളുടെ ജീവൻ വളരെ വിലപ്പെട്ടതാണ്. താഴെ പറയുന്നമാർഗ്ഗങ്ങൾ സഹായകമാകും:

മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക: ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണുന്നത് ഈ ചിന്തകളെ അതിജീവിക്കാൻ സഹായിക്കും.സഹായ ഹെൽപ്‌ലൈനുകളിൽ വിളിക്കുക: കേരള സർക്കാരിന്റെ 24 മണിക്കൂർ സൗജന്യ മാനസികാരോഗ്യ ഹെൽപ്‌ലൈനായ ദിശ – 1056 എന്ന നമ്പറിൽ വിളിക്കാം. മൈത്രി എന്ന സന്നദ്ധ സംഘടനയുടെ ഹെൽപ്‌ലൈൻ നമ്പർ 0484 2540530.വിശ്വസിക്കാവുന്നവരുമായി സംസാരിക്കുക: നിങ്ങളുടെ കുടുംബാംഗങ്ങളോടോ, സുഹൃത്തുക്കളോടോ, അധ്യാപകരോടോ അല്ലെങ്കിൽ വിശ്വസിക്കാവുന്ന മറ്റേതെങ്കിലും വ്യക്തിയോടോ നിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കുവെക്കുക. തുറന്നു സംസാരിക്കുന്നത് ആശ്വാസം നൽകും.ആരോഗ്യകരമായ ജീവിതശൈലി: ചിട്ടയായ വ്യായാമം, നല്ല ഉറക്കം, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.

Related Articles

Back to top button