Kozhikode

വടകര ഏറാമല സ്വദേശിയായ 21കാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Please complete the required fields.




വടകര: എറാമല സ്വദേശിയായ യുവാവിനെ മലപ്പുറത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറാമല കുറിഞ്ഞാലിയോട് കളരിക്കണ്ടിയില്‍ തേജസ് (21)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരൂര്‍ കടുങ്ങാത്ത് കുണ്ട് ഗവ. എല്‍.പി. സ്‌കൂളിന് സമീപം സി.പി. അഷ്‌റഫിന്റെ ക്വാട്ടേഴ്‌സിനോട് ചേര്‍ന്ന പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.

കടുങ്ങാത്ത് കുണ്ട് ക്വാട്ടേഴ്‌സിലാണ് തേജസും കുടുംബവും താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ യുവാവിനെ വീട്ടില്‍ നിന്ന് കാണാതാകുകയായിരുന്നു. ബന്ധുക്കള്‍ കല്‍പ്പകഞ്ചേരി പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി എട്ടു മണിയോടെ കിണറ്റില്‍ കരയില്‍ ചെരുപ്പും എല്ലാവര്‍ക്കും നന്ദിയെന്ന കുറിപ്പും കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചു. തിരൂരില്‍ നിന്ന് അസി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. സന്തോഷിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാ സേനയും കല്‍പ്പകഞ്ചേരി പോലീസുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

എന്‍ട്രന്‍സ് പരീക്ഷയെഴുതി കോളേജ് പ്രവേശനം ലഭിക്കാത്തതിലുള്ള നിരാശയില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയിക്കുന്നത്. കളരിക്കണ്ടി സത്യന്റെയും ഷൈമയുടെയും മകനാണ്. സത്യന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഷൈമ വൈലത്തൂര്‍ സപ്ലൈകോ മാവേലി സ്‌ററോറില്‍ അസി.മാനേജറാണ്. ഇവര്‍ക്ക് മലപ്പുറം ജില്ലയില്‍ ജോലിയുള്ളതിനാല്‍ ഇവര്‍ കടുങ്ങാത്ത് കുണ്ടില്‍ ക്വാട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. ശ്രേയ തേജസ്സിന്റെ ഏകസഹോദരിയാണ്.

Related Articles

Leave a Reply

Back to top button