
ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ മൊറോക്കോയ്ക്ക് സാധിച്ചു. ലോക റാങ്കിംഗിൽ 12ആമതുള്ള ക്രൊയേഷ്യക്കെതിരെ ഫിസിക്കൽ ഗെയിം അടക്കം പുറത്തെടുത്താണ് 22ആം സ്ഥാനത്തുള്ള മൊറോക്കോ സമനില പിടിച്ചത്.
ഇതിനിടെ ലഭിക്കുന്ന അവസരങ്ങളിൽ കൗണ്ടർ അറ്റാക്കിലൂടെ ക്രൊയേഷ്യയെ വിറപ്പിക്കാനും മൊറോക്കോയ്ക്ക് സാധിച്ചു. ക്രൊയേഷ്യ അഞ്ച് തവണ ഗോളിലേക്ക് ലക്ഷ്യം വച്ചപ്പോൾ മൊറോക്കോ 8 തവണ ഷോട്ടുതിർത്തു.
അതിവേഗ ഫുട്ബോളിലൂടെ ത്രസിപ്പിക്കുന്ന മത്സരമാണ് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്നത്. ലൂക മോഡ്രിച്ചിലൂടെ ക്രൊയേഷ്യ ആക്രമണങ്ങൾ മെനഞ്ഞപ്പോൾ ഹക്കീം സിയെച് ആണ് മൊറോക്കൻ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.





