Sports

സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’;അർജന്റീന ഫുട്ബോൾ അസോസിയേഷൻ

Please complete the required fields.




ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന് തവണയാണ് കരാറിൽ ഏർപ്പെട്ടത്. രണ്ട് തവണ കരാർ ലംഘിച്ചത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെന്ന് എഎഫ്എ.ആദ്യ കരാർ 2024 ഡിസംബർ 24ൽ ആയിരുന്നു. എന്നാൽ സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്യുകയായിരുന്നുവെന്ന് എഎഫ്എ വ്യക്തമാക്കുന്നു.

ബാക്കി തുക നൽകാത്തതാണ് കരാർ റദ്ദ് ചെയ്യാൻ കാരണം. നാല് മില്യൺ ഡോളർ അര്ജന്റീന നഷ്ടപരിഹാരം ചോദിച്ചിരുന്നു. പിഴവുകൾ പരിഹരിക്കാമെന്ന് അറിയിച്ച് സ്പോൺസർ വീണ്ടും എഎഫ്എയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2025 ആഗസ്റ്റ് 19ന് വീണ്ടും കരാറിൽ ഏർപ്പെട്ടു. ഒക്ടോബർ 3 ന് രണ്ടാമത്തെ കരാർ പ്രകാരം 5.5 മില്യയൺ ഡോളർ ബാക്കി തുക നൽകാനുള്ള സമയം കഴിഞ്ഞു. ഒക്ടോബർ 14 ലിയാൻഡ്രോ പീറ്റർസൻ കരാർ റദ്ദ് ചെയുന്നതായി നോട്ടീസ് അയക്കുകയായിരുന്നു.

സ്പോൺസർ തുടർച്ചയായി വീഴ്ച്ച വരുത്തിയെന്നും വിശ്വാസ വഞ്ചന നടത്തിയെന്നും കത്തിൽ പറയുന്നു. സഹിക്കാവുന്നതിലും അപ്പുറത്തായി കാര്യങ്ങൾ. കരാർ റദ്ദ് ചെയ്യുന്നുവെന്നും എഎഫ്എ അറിയിച്ചു. ഒക്ടോബർ 15ന് വീണ്ടും ടെർമിനേഷൻ നോട്ടീസ് അയക്കുകയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ട് വരാനുള്ള നീക്കം അടിമുടി തട്ടിപ്പെന്നാണ് കായിക വകുപ്പിന്റെ റിപ്പോർട്ട്.

Related Articles

Back to top button