India

മോദി മുഖംമൂടി അണിഞ്ഞ് കവർച്ച; മൊബൈൽ ഷോപ്പിന്റെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറി കള്ളൻ, കവർന്നത് 40 സ്മാർട്ട് ഫോണുകൾ

Please complete the required fields.




രാജസ്ഥാൻ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നു.

രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിൽ കഴിഞ്ഞ രാത്രിയാണ് കവർച്ച നടന്നത്. കരേഡ പട്ടണത്തിലെ ഒരു മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് 40 മൊബൈൽ ഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്. മോഷ്ടാക്കളിൽ ഒരാൾ നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

കരേഡ ടൗണിലെ ബസ് സ്റ്റാൻഡിനടുത്തുള്ള മതേശ്വരി മൊബൈൽ ഷോപ്പിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. കടയുടെ മേൽക്കൂരയിലൂടെ മോഷ്ടാക്കൾ കടയിലേക്ക് കടന്നതായും ഏകദേശം 4–5 ലക്ഷം രൂപ വിലമതിക്കുന്ന 35 മുതൽ 40 വരെ സ്മാർട്ട്‌ഫോണുകൾ കവർച്ച ചെയ്തതായും കടയുടമ ലക്ഷ്മൺ സെൻ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ സെൻ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. കട മുഴുവൻ കൊള്ളയടിച്ചതായും, വിലകൂടിയ മൊബൈൽ ഫോൺ പെട്ടികൾ കാലിയായി കിടക്കുന്നതായും, തറയിൽ ചിതറിക്കിടക്കുന്ന സാധനങ്ങൾ ഉള്ളതായും അദ്ദേഹം കണ്ടു.

പരാതിയെത്തുടർന്ന് കരേഡ പോലീസ് സ്ഥലത്തെത്തി കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു. കടയ്ക്കുള്ളിലും പരിസരത്തും സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പ്രതികളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സാമ്യമുള്ള മുഖംമൂടി ധരിച്ചിരിക്കുന്നത് കണ്ടെത്തി.

Related Articles

Back to top button