India

കുൽഗാമിൽ രണ്ട് ഭീകരരെ വധിച്ചു; 11 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 13 തീവ്രവാദികൾ

Please complete the required fields.




തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരർ പുൽവാമയിലെ ഇമാദ് മുസാഫർ വാനി, ഹസൻപോറയിലെ അബ്ദുൾ റാഷിദ് തോക്കർ എന്നിവരാണെന്നും ഇരുവരും അൽ-ബദർ ഭീകര സംഘടനയുടെ പ്രവർത്തകരാണെന്നും പൊലീസ് പറഞ്ഞു.

കുൽഗാമിനും അനന്ത്‌നാഗിനും ഇടയിലുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഹസൻപോറ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി സംയുക്ത സംഘം തെരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ തീവ്രവാദികൾ വെടിയുതിർത്തു. തുടർന്നുള്ള ഏറ്റുമുട്ടലിൽ, നിരോധിത ഭീകര സംഘടനയായ അൽ-ബദറിന്റെ രണ്ട് ഭീകരർ കൊല്ലപ്പെടുകയും അവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കുകയും ചെയ്തു.

സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും എതിരായ ആക്രമണം ഉൾപ്പെടെ നിരവധി ഭീകര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഗ്രൂപ്പുകളുടെ ഭാഗമായിരുന്നു ഇവർ. ഡിസംബർ 19 ന് പുൽവാമയിൽ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട വാനിക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ജനുവരി 1 മുതൽ കേന്ദ്രഭരണ പ്രദേശത്തുടനീളമുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 13 ആയി ഉയർന്നു.

Related Articles

Leave a Reply

Back to top button