Kozhikode

64-മത് പതിപ്പിന് ആവേശതുടക്കം; കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തിരികൊളുത്തി

Please complete the required fields.




കോഴിക്കോട് : കലയും കരുത്തും കൈകോർത്ത് മുന്നേറുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ 64-മത് പതിപ്പിന് ഇന്ന് തിരിക്കൊളുത്തി. മനോഹരമായ വേദിയും ആവേശഭരിതരായ കൂട്ടായ്മയും സാക്ഷിയാക്കിയ ഉദ്ഘാടന നിമിഷം വർണ്ണാഭമായി.കേൾവി പ്രശ്നം, വലതുകൈയും വലതുകാലും സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ ആദികേഷ് പി ആണ് കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചത്.

തന്റെ പ്രയാസങ്ങളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ വേദിയിലേക്ക് എത്തിയ ആദികേഷ്, ഉദ്ഘാടനംചടങ്ങിന്റെ ഭാഗമായി ഡ്രം വായിച്ച് വേദിയെ ആവേശഭരിതമാക്കി. കലാവേദിയിൽ വിദ്യാർത്ഥിയുടെ അവതരണം അധ്യാപകരിലും വിദ്യാർത്ഥികളിലും അതുല്യമായ ഒരു പ്രചോദനമായി.ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകനായ വി. ടി. മുരളി വിശിഷ്ടാതിഥിയായി. കലാരംഗത്തെ അഭിരുചിയും പുതുതലമുറയ്ക്ക് നൽകിയ പ്രചോദനവും ചടങ്ങിന് പ്രത്യേക താളം പകർന്നു.ഉദ്ഘാടനസമ്മേളനത്തിൽ ആർ. രാജേഷ് കുമാർ, അപർണ, ഗാനരചയിതാവ് രമേശ് കാവിൽ, ആർ. ശരത്, ജയദാസ് കെ, അബ്ദുൽ ഹക്കീം, മുഹമ്മദ് ബഷീർ ടി. പി, ബിജേഷ് ഉപ്പള, മഞ്ജു എം. കെ, പ്രമോദ് കെ. വി, മുഹമ്മദ് ലുക്മാൻ, സബിത ടി, സി. കെ. ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്ത് കലോത്സവത്തിന് അനുഗ്രഹമായ സാന്നിധ്യമായി.

മാസ്റ്റർ ആദികേഷിന്റെ ധൈര്യവും സമർപ്പണവും ആദരിച്ച് സംഘാടകർ വിദ്യാർത്ഥിക്ക് ഉപഹാരം സമ്മാനിച്ചു. കലാകൗമാരത്തിന് പുതിയ കൈയ്യൊപ്പ് നൽകിയ ഈ നിമിഷം കലാ വേദിയിലെ എല്ലാവരുടെയും ഹൃദയം കവർത്തു.അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കലോത്സവം, ജില്ലയിലെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ കഴിവുകൾക്ക് വേദിയൊരുക്കി മുന്നേറുകയാണ്.

Related Articles

Back to top button