India

ഗുജറാത്തിലെ മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി

Please complete the required fields.




സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി. രണ്ട് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. സൂറത്ത് സി.ജെ.എം കോടതിയുടേതാണ് വിധി. മോദി സമുദായത്തിനെതിരെ രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചെന്ന മാനനഷ്ടക്കേസിലാണ് വിധി. ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗമാണ് കേസിനാധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നതെന്തുകൊണ്ടാണെന്നാണ് രാഹുൽ ചോദിച്ചത്. പ്രസ്താവന മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എം.എൽ.എയുമായ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. അതേസമയം രാഹുൽ ഗാന്ധിക്കെതിരായി നടത്തുന്നത് ബോധപൂർവമുള്ള വേട്ടയെന്ന് ഗുജറാത്ത് കോൺഗ്രസ് ആരോപിച്ചു.

Related Articles

Leave a Reply

Back to top button