Kozhikode

ഫയൽ തീർപ്പാക്കൽ; ഇന്നലെ തീർത്തത് 3206 എണ്ണം

Please complete the required fields.




കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ  ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെ ജില്ലയിലെ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചു. 3206 ഫയലുകളാണ് ഇന്നലെ  തീർപ്പാക്കിയത്. ഇതിൽ 1404 ഫയലുകൾ  കലക്ടറേറ്റിലെയും 1802 ഫയലുകൾ മറ്റ് റവന്യു ഓഫിസുകളിലേതുമാണ്. കലക്ടറേറ്റിലെ 85 ശതമാനം ജീവനക്കാർ ഇന്നലെ ഹാജരായി. താലൂക്ക് ഓഫിസ്, ജില്ലാ മെഡിക്കൽ ഓഫിസ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ പഞ്ചായത്ത്, സിവിൽ സപ്ലൈസ്, വിദ്യാഭ്യാസ ഉപ ഡയറക്ടർ, ഡിഇഒ, ഫിഷറീസ് തുടങ്ങിയ ഓഫിസുകൾ ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ  പ്രവർത്തിച്ചു.

ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെയുള്ള മൂന്നര മാസമാണ് ഫയൽ തീർപ്പാക്കൽ യജ്ഞം സംഘടിപ്പിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഓഫിസുകൾ അടഞ്ഞു കിടന്നത് മൂലം തീർപ്പാക്കാതെ തുടരുന്ന  ഫയലുകൾ വേഗത്തിൽ തീർപ്പാക്കുകയാണ് ലക്ഷ്യം. കലക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഇന്നലെ ഓഫിസിൽ എത്തി ഫയൽ തീർപ്പാക്കൽ  വിലയിരുത്തി. എഡിഎം സി.മുഹമ്മദ് റഫീഖ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Related Articles

Leave a Reply

Back to top button