India

വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേരെ എകെ47 തോക്ക് ഉപയോഗിച്ചു, പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Please complete the required fields.




പട്ന: ജൂലായ് 25-ന് നടന്ന ‘ബീഹാർ ബന്ദ്’ സമരത്തിനിടെ വിദ്യാർഥികൾക്ക് നേരെ AK-47 തോക്ക് ഉപയോഗിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലായതിനെ തുടർന്ന് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.

സിവാനിലാണ് സംഭവം. പ്രതിഷേധക്കാർക്ക് നേരെ തോക്ക് ചൂണ്ടി വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബീഹാർ പോലീസ് ഉടൻ തന്നെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.സമരത്തിനിടെ പോലീസുകാരൻ ജനക്കൂട്ടത്തിന് നേരെ AK-47 ചൂണ്ടി നിൽക്കുന്നതും വെടിയുതിർക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഈ സംഭവം.

വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടു.ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഈ വിഷയം ഉന്നയിച്ച് പോലീസ് നടപടിയെ വിമർശിച്ചു.

സംസ്ഥാനവ്യാപകമായി നടന്ന ബന്ദിൽ വിവിധ ജില്ലകളിൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. പലയിടത്തും സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു.പട്നയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് സമരക്കാരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിന് ബീഹാർ പോലീസ് ഉത്തരവിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിൽ പോലീസ് അമിതബലപ്രയോഗം നടത്തിയെന്ന ആരോപണം ശക്തമായതോടെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

സമരക്കാർക്ക് നേരെ മാരകായുധം ഉപയോഗിച്ചത് ജനാധിപത്യപരമായ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള ശ്രമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് പോലീസിന്റെ വിശദീകരണം.

Related Articles

Back to top button