India

ഹോർമുസിലെ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം; ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി; അപലപിച്ച് ഇന്ത്യ

Please complete the required fields.




ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രാലയം. ഇന്ത്യാക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ആക്രമിക്കപ്പെട്ട രണ്ട് ചരക്കുകപ്പലുകളിലായി മുപ്പത് ഇന്ത്യാക്കാരുണ്ടായിരുന്നെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. പതിനൊന്ന് പേർക്ക് പരുക്കേറ്റെന്നും ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒമാൻ അതിർത്തിക്കുള്ളിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിൽ വെച്ചാണ് മൊംബാസ ബഹിയ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണമുണ്ടായത്. ഇതിൽ മൊംബാസയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. മിസൈൽ പതിച്ചതിന് പിന്നലെ ഇരു കപ്പലുകൾക്കും തീപിടിച്ചു. അകെ എട്ട് പേർക്കാണ് പി രിക്കേറ്റത്. ഇവരിൽ ആറ് പേരും ഇന്ത്യക്കാരാണ്. നാല് പേരുടെ നില ഗുരുതരാമണെന്നാണ് വിവിരം.മരിച്ചയാളുടെ കുടുബത്തെ ബന്ധപ്പെട്ടതായി യുഎഇയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

പരിക്കേറ്റവർക്ക് മതിയായ ചികിത്സയുറപ്പാക്കുമെന്നും അറിയിച്ചു.യുഎഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രിതഷേധം അറിയിച്ചു. ബഹ്റൈനിലും ഇന്ന് ഇറാന്റെ ആക്രമമുണ്ടായി. ആക്രണ്തതെ ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞതായാണ് ബഹ്റൈൻ പ്രതിരോധമന്ത്രാലയത്തിന്റെ വാദം.

Related Articles

Back to top button