പത്തനംതിട്ട: നഴ്സിങ് വിദ്യാർത്ഥിനിയുടെ ദുരൂഹമരണം; മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും

പത്തനംതിട്ട : പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിൽ നാലാം വർഷ വിദ്യാർത്ഥിനി അമ്മു എ. സജീവിന്റെ (22) മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്റെ ആത്മഹത്യക്ക് പ്രേരണ നൽകിയെന്നാണ് ഇതര വിദ്യാർത്ഥികളായ ഇവർക്കെതിരെ പ്രാഥമികമായി ആരോപണം.ആയിരൂപാറ, രാമപുരത്തുപൊയ്കയിൽ ശിവം വീട്ടിൽ സജീവിന്റെയും രാധാമണിയുടെയും മകൾ ആയ അമ്മു, നവംബർ 15നാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരണപ്പെടുന്നത്. സഹപാഠികളിൽ നിന്ന് അമ്മു മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്ന് വീട്ടുകാർ ആരോപിക്കുന്നു. കോളജ് അധികൃതർക്ക് ഈ വിവരം അറിയിച്ചിരുന്നുവെങ്കിലും അവർ ഗൗരവത്തോട് സമീപിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കുടുംബത്തിന്റെ ആരോപണങ്ങൾ അനുസരിച്ച്, ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് അമ്മു ചാടിയ വിവരം സഹപാഠികൾ നാലരയോടെ ക്ലാസ് ടീച്ചറെ അറിയിച്ചു. എന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചത് 5.15ന് ആയിരുന്നു. ഈ ദൂരം വെറും 2.6 കിലോമീറ്റർ മാത്രമാണ്, എന്നാൽ ആശുപത്രിയിലെത്താൻ 40 മിനിറ്റ് എടുത്തതിനെതിരെ കുടുംബം സംശയങ്ങൾ ഉയർത്തുന്നു.അമ്മുവിനെ ചികിത്സക്കായി 1 മണിക്കൂറിലധികം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കിടത്തിയതായും അതിനുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മാറ്റം തടസപ്പെടുത്തിയവരെ കണ്ടെത്താൻ ആവശ്യപ്പെട്ട് അമ്മുവിന്റെ മാതാപിതാക്കൾ നിയമ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസിന്റെ അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, മരണവുമായി ബന്ധപ്പെട്ട് കോളജ് അധികൃതർ ഉൾപ്പെടെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.





