
കൊച്ചി: എറണാകുളം ഫോർട്ടുകൊച്ചിയിൽ റോഡരികിലെ സ്ലാബ് തകർന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിൽ വീണു. വൈപ്പിൻ ജെട്ടിക്ക് സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വഴിയാത്രക്കാരായ അമ്മയും കുഞ്ഞും വീണത്.
എറണാകുളം ചെങ്ങമനാട് സ്വദേശി നൗഫിയയും ഇവരുടെ മകൻ മൂന്ന് വയസുകാരനായ മുഹമ്മദ് റസൂൽ എന്നിവരാണ് കാനയിൽ വീണത്.പരിക്കേറ്റ ഇരുവരേയും മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി നഗരത്തിൽ കഴിഞ്ഞ വര്‍ഷവും സമാനമായ അപകടം ഉണ്ടായികുന്നു. കൊച്ചിയിലെ പനമ്പിള്ളി നഗറില്‍ കാനയിൽ വീണ് മൂന്ന് വയസുകാരനാണ് അന്ന് പരിക്കേറ്റത്. ഡ്രെയ്നേജിന്റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ സമയോചിത ഇടപെടലിലാണ് അന്ന് കൂടുതൽ അപകടം ഒഴിവാക്കിയത്.
കാനയിലേക്ക് വീണ കുട്ടിയെ അമ്മ പിടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ കോർപ്പറേഷനെ അതിശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതി അടക്കം വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കോടതിയിൽ നേരിട്ട് ഹാജരായ കോർപ്പറേഷൻ സെക്രട്ടറി സംഭവത്തിൽ ക്ഷമ ചോദിച്ചിക്കുകയും ചെയ്തിരുന്നു.





