കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളിപ്പിച്ചു; പാണക്കാട് തങ്ങൾക്ക് ഇ.ഡി നോട്ടിസ് നൽകി; രേഖകൾ പുറത്തുവിട്ട് കെ.ടി ജലീൽ
![](https://fourteenkerala.com/wp-content/uploads/2021/08/tdy260720211-31.jpg)
മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത ആരോപിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. ലീഗിന്റേയും സ്ഥാപനങ്ങളുടേയും മറവിൽ കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് ആരോപണം.
കള്ളപ്പണം വെളുപ്പിക്കാൻ ആരാധനാലയങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചുവെന്നും ജലീൽ ആരോപിച്ചു. എആർ നഗർ ബാങ്കിൽ നിന്ന് 110 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. ഇ.ഡി പുറത്തുവിട്ട പട്ടികയിൽ ഒന്നാമത് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരാണെന്നും ജലീൽ പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഇ.ഡി അയച്ച നോട്ടിസിന്റെ പകർപ്പ് കെ.ടി ജലീൽ പുറത്തുവിട്ടു. പാണക്കാട് തങ്ങൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചു. രണ്ട് തവണ നോട്ടിസ് നൽകി . എന്നാൽ ഹാജരാകാത്തതിനാൽ ഇ.ഡി പാണക്കാട്ടെത്തിയെന്നും കെ.ടി ജലീൽ ഇന്ന് വിളിച്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാണക്കാട് തങ്ങളെ മറയാക്കി പി.കെ കുഞ്ഞാലിക്കുട്ടി നടത്തുന്നത് മാഫിയാ പ്രവർത്തനം ആണെന്നും കെ.ടി ജലീൽ പറഞ്ഞു.