വോട്ട് ചെയ്യുന്നതിൽ വൻ പങ്കാളിത്തം ഉറപ്പാക്കാൻ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു’ – നരേന്ദ്രമോദി

ദില്ലി: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽ വൻ പങ്കാളിത്തം ഉറപ്പാക്കാൻ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
റെക്കോർഡ് പങ്കാളിത്തം കേരളത്തിന്റെ ജനാധിപത്യ മനോഭാവത്തിന് ഊർജ്ജം പകരും. പ്രത്യേകിച്ച് സംസ്ഥാനത്തിലെ യുവജനങ്ങളും സ്ത്രീകളും വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
അതേസമയം പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍. വോട്ടിന് പണം നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കവേയാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം.
പാലക്കാട് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്നാണ് ശോഭയുടെ ആരോപണം. ചിലര്‍ മനപൂര്‍വ്വം കഥ കെട്ടിച്ചമച്ച് പടര്‍ത്തുന്നുവെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു അമ്മ പൈസ വാങ്ങിയെന്നാണല്ലോ ആരോപണം. പാവം ആ അമ്മയ്ക്ക് സുഖമില്ലാത്ത മകനാനുള്ളത്. ആര് വന്നാലും മരുന്നിന് പണം ചോദിക്കുന്ന അമ്മയാണത്. ഏത് സ്ഥാനാര്‍ഥി വന്നാലും പണം ചോദിക്കും. ഇതെല്ലാം മറച്ചുവച്ചുകൊണ്ട് കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വോട്ട് ചെയ്ത ശേഷം തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ. പാലക്കാട് കോടികളുടെ വികസനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് താന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പാലക്കാട് ശോഭ സുരേന്ദ്രന്‍ നില്‍ക്കുന്ന ചിത്രം ചില മാധ്യമങ്ങള്‍ക്ക് രസിച്ചില്ല. അവരത് കൊടുത്തില്ല. തനിക്കെതിരെ തെറ്റായ പ്രചരണം അഴിച്ചുവിടുന്നുവെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.





