
കൊച്ചി: ഇടപ്പള്ളിയിലെ ജ്വല്ലറിയിൽ നിന്നും ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജീവനക്കാരൻ പിടിയിൽ. എറണാകുളം വളയഞ്ചിറ സ്വദേശി അമൽ എസ്. കുമാറിനെ (29) ആണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി മാർക്കറ്റ് റോഡിലുള്ള റീഗൽ ജ്വല്ലറിയിലായിരുന്നു മോഷണം നടന്നത്.
40 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയും 12.30 ഗ്രാം വരുന്ന സ്വർണ്ണ പാദസരവും ഉൾപ്പെടെ ആകെ 52.30 ഗ്രാം ആഭരണങ്ങളാണ് പ്രതി കവർന്നത്. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അമൽ, വിശ്വാസം മുതലെടുത്താണ് മോഷണം നടത്തിയത്. ജ്വല്ലറി അധികൃതരുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
2025 നവംബര്‍ ഒന്നിന് റീഗല്‍ ജ്വല്ലറിയില്‍ നിന്ന് അഞ്ചു പവന്റെ മാലയും ഒന്നര പവന്റെ ഒരു ജോഡി പാദസ്വരവും കസ്റ്റമേഴ്സ് അഡ്വാന്‍സ് ബുക്ക് ചെയ്ത ഓര്‍ഡര്‍ ബോക്സില്‍ നിന്നും എടുത്തശേഷം പകരം ഏകദേശം അതേ തൂക്കത്തിലുള്ള റോള്‍ഡ് ഗോള്‍ഡ് മാലയും ഒരു ജോഡി പാദസരവും ഇടപ്പള്ളിയിലുള്ള ഫാന്‍സി സ്റ്റോറില്‍ നിന്നും വാങ്ങി ഓര്‍ഡര്‍ ബോക്സില്‍ വച്ചായിരുന്നു തട്ടിപ്പ്. ജ്വല്ലറിയില്‍ നിന്നെടുത്ത ആറര പവന് സ്വര്‍ണാഭരണം ഇടപ്പള്ളിയിലുള്ള സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ കൊണ്ടുപോയി അഞ്ചു ലക്ഷം രൂപക്ക് വില്‍ക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.




