പച്ചക്കൊടി വീശി, ചരിത്രം കുറിച്ചു; കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു

ദില്ലി: കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ എറണാകുളം-ബെംഗളൂരു റൂട്ടിലുള്ള വന്ദേഭാരത് സർവീസ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്.
ഫ്ലാഗ് ഓഫ് ചടങ്ങിനോടനുബന്ധിച്ച് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. രാവിലെ എട്ട് മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും, 8.45 ഓടെയാണ് പ്രധാനമന്ത്രി ഓൺലൈനായി ചടങ്ങ് നിർവഹിച്ചത്.
ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരത്തോടെ ബെംഗളൂരുവിൽ എത്തിച്ചേരും. ഈ റൂട്ടിലെ ട്രയൽ റൺ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു.വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ച നാല് പുതിയ വന്ദേഭാരത് ട്രെയിനുകൾക്ക് ഫ്ലാഗ് ഓഫ് നൽകിയത്. എറണാകുളം – ബെംഗളൂരു റൂട്ടിന് പുറമെ, ബനാറസ് – ഖജുരാഹൊ, ലക്നൌ – ദെഹ്റാദൂൺ (വിവരത്തിൽ പിശകായി നൽകിയിരുന്നത് തിരുത്തി), ഫിറോസ്പൂർ – ദില്ലി എന്നീ ട്രെയിനുകൾക്കും പ്രധാനമന്ത്രി ഒരേസമയം ഫ്ലാഗ് ഓഫ് നൽകി.
ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബെംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്‌റ്റോപ്പുകള്‍. 9 മണിക്കൂർ കൊണ്ട് 608 കിലോമീറ്റർ പിന്നിടും.
കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബെംഗളൂരു സിറ്റിയിലെത്തുമെന്നാണ് അറിയിപ്പ്. ബെംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.





