Thiruvananthapuram

ലോഡ്ജില്‍ പൂമാല അണിയിച്ച് വിവാഹംചെയ്‌തെന്ന് വിശ്വസിപ്പിച്ചു, ക്രൂരപീഡനം; 51-കാരന് 30 വര്‍ഷം തടവ്

Please complete the required fields.




ആറ്റിങ്ങല്‍: കൂടെ ജോലിചെയ്തുവന്ന യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ.തട്ടത്തുമല സ്വദേശി ശിശുപാലനെ (51) യാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി സ്‌പെഷ്യല്‍ ജഡ്ജ് സി.ആര്‍.ബിജുകുമാര്‍ ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്. 2015 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിത ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം കശുവണ്ടി ഫാക്ടറിയില്‍ ജോലിനോക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്.

തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ താമസിപ്പിച്ചു. പൂമാല അണിയിച്ചശേഷം വിവാഹിതയായിയെന്ന് വിശ്വസിപ്പിച്ച് ക്രൂരമായ ശാരീരിക ഉപദ്രവങ്ങള്‍ക്കും ലൈംഗിക അതിക്രമത്തിനും വിധേയയാക്കി എന്നാണ് കേസ്.ലോഡ്ജിലെ റൂം ബോയിയുടെ സഹായത്തോടെ രക്ഷപ്പെട്ട യുവതി ആശുപത്രിയില്‍ ചികിത്സതേടി. വിവരമറിഞ്ഞ് വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയശേഷം അതിജീവിത പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കിളിമാനൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ്.ഷാജിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം.മുഹസിന്‍ ഹാജരായി.

Related Articles

Back to top button