Sports

അടിക്ക് അടി, തിരിച്ചടി; ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം

Please complete the required fields.




പാരിസിലെ പാര്‍ക് ദ പ്രിന്‍സസ് സ്റ്റേഡിയത്തില്‍ ഒമ്പത് ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ സെമിഫൈനല്‍ മത്സരം ത്രില്ലര്‍ പോരായി. ആവേശമുറ്റിയ മത്സരത്തില്‍ ഹോം ഗ്രൗണ്ടിലായിരുന്നു ഫ്രഞ്ച് ക്ലബ് പിഎസ്ജി കഷ്ടിച്ച് ഒരു ഗോള്‍ ജയം സ്വന്തമാക്കിയത്. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്മാരായ പിസ്ജിയുടെ വിജയം. ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന സെമി ഫൈനല്‍ മത്സരമായിരുന്നു ഇത്. കളി തുടങ്ങി പതിനേഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിക്കൊണ്ട് ഹാരി കെയ്ന്‍ ബയണിനെ മുന്നിലെത്തിച്ചെങ്കിലും 24-ാം മിനിറ്റില്‍ ഖ്വിചാ ക്വരത്സ്‌ഖേലിയയിലൂടെ പിഎസ്ജി സമനില പിടിച്ചു. തുടര്‍ന്ന് ജോവോ നെവ്‌സിന്റെ ഹെഡറിലൂടെ പിഎസ്ജി ലീഡ് എടുത്തു. മിന്നും പ്രകടനം കാഴ്ച്ച വെച്ച മൈക്കല്‍ ഒലിസെയിലൂടെ ബയേണ്‍ സമനില പിടിച്ചെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഉസ്മാന്‍ ഡെംബെലെ പിഎസ്ജിയെ വീണ്ടും മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ അമ്പത്തിയാറാം മിനിറ്റില്‍ ക്വരത്സ്‌ഖേലിയയും അമ്പത്തിയെട്ടാം മിനിറ്റില്‍ ഡെംബെലെയും വീണ്ടും ഗോളുകള്‍ നേടിയതോടെ സ്‌കോര്‍ 5-2 ആയി. എന്നാല്‍ ശക്തമായി തിരിച്ചുവന്ന ബയണ്‍, 65-ാം മിനിറ്റില്‍ ദായോട്ട് ഉപമേക്കാനോ, 68-ാം മിനിറ്റില്‍ ലൂയിസ് ഡയസ് എന്നിവരിലൂടെ രണ്ട് ഗോളുകള്‍ കൂടി നേടി. ഇതോടെ അടുത്ത ആഴ്ച മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ നടക്കുന്ന രണ്ടാം പാദ സെമിയില്‍ ബയണ്‍ മ്യൂണിക്കക്കിന് പണി കൂടും. രണ്ടാം മാച്ചില്‍ പിഎസ്ജിക്ക് ലീഡ് നിലനിര്‍ത്താനായാല്‍ അവര്‍ക്ക് കലാശപ്പോരിലേക്ക് എത്താം.

Related Articles

Back to top button