നാദാപുരം: പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കായണ്ണ സ്വദേശിക്ക് ശിക്ഷ വിധിച്ച് കോടതി. കായണ്ണ മാട്ടനോട് പടിഞ്ഞാറേ ചാലിൽ സ്വദേശി ഷിജു ടി.പി.സി. (45) ആണ് ആറുമാസം കഠിന തടവും 2500 രൂപ പിഴയും വിധിച്ചത്.
2024 സെപ്റ്റംബർ 30-ന് വൈകുന്നേരം ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് പ്രതി മുണ്ട് പൊക്കി നഗ്നതാ പ്രദർശനം നടത്തിയത്. സംഭവത്തിന് പിന്നാലെ പെൺകുട്ടി പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.
വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 8 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. പേരാമ്പ്ര പൊലീസ് സബ് ഇൻസ്പെക്ടർമാരായ ഷമീർ പി., ബിജുരാജ് എം. എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
