Site icon Fourteen Kerala – 14 Kerala News

ഞാൻ വിമർശനത്തിന് അതീതനല്ല’; കാന്തപുര വിവാദത്തിൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു – മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. താൻ വിമർശനത്തിന് അതീതനല്ലെന്നും തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിമർശകരുടെ ഭാഷ കാര്യമാക്കുന്നില്ലെന്നും അത് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാന്തപുരത്തിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി വി ഡി സതീശനെ കടന്നാക്രമിച്ച് എ പി സുന്നി വിഭാഗം. സിറാജ് പത്രത്തിലാണ് എസ്‍വൈഎസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ ലേഖനം. ഭരണാധികാരികൾ അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കേണ്ടിയിരുന്നു.

ഭരണാധികാരികളുടെ വിമര്‍ശന ശൈലി കാന്തപുരത്തിന്‍റെ കോലം കത്തിക്കലിലേക്ക് വരെ എത്തിച്ചെന്നും മുഖ്യമന്ത്രിയുടെ പേര് പറയാതെ എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വിമര്‍ശിക്കുന്നു. ഭരണാധികാരികളുടെ വിമർശന ശൈലി കാന്തപുരത്തിൻ്റെ കോലം കത്തിക്കലിലേക്ക് വരെ എത്തിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.

വിഷയത്തിൽ പിണറായിയും കെ സി വേണുഗോപാലും, തിരുവഞ്ചൂരും കൈക്കൊട്ട നിലപാടിനെയും ലേഖനം പ്രശംസിക്കുന്നുണ്ട്. ഇന്നലെ കാന്തപുരത്തെ വിമര്‍ശിച്ച സിപിഎം നേതാക്കളെ കടന്നാക്രമിച്ചും റഹ്മത്തുള്ള സഖാഫി എളമരം സിറാജിൽ ലേഖനം എഴുതിയിരുന്നു.
അതേസമയം സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വിഷയത്തില്‍ നിയമപരമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഎംആര്‍എല്ലില്‍ നിന്ന് രമേശ് ചെന്നിത്തലയും പി കെ കുഞ്ഞിലിക്കുട്ടിയും അടക്കം യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എക്‌സാലോജിക്കുമായി ബന്ധപ്പെട്ടത് വ്യത്യസ്ത കേസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version