Site icon Fourteen Kerala – 14 Kerala News

താറാവ് തൂവലിന് കടുത്ത ക്ഷാമം; ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ഇനി സിന്തറ്റിക് കോക്കുകളും ഉയര്‍ന്നുപൊങ്ങും

പക്ഷിപനിയും മറ്റും കാരണം തൂവലുകളുടെ കടുത്ത ക്ഷാമം ഉടലെടുത്തതോടെ ഇവ ഉപയോഗിച്ചുള്ള ഷട്ടില്‍ നിര്‍മാണത്തിന് പ്രതിസന്ധി നേരിടുന്നു. ഇത് മറികടക്കാന്‍ ഇനി മുതല്‍ രാജ്യാന്തര ബാഡ്മിന്റന്‍ മത്സരങ്ങളിലേക്കായി സിന്തറ്റിക് കോക്കുകള്‍ നിര്‍മിച്ച് എത്തിക്കും. ഗ്രേഡ്-3 ടൂര്‍ണമെന്റുകളിലും ജൂനിയര്‍ തലത്തിലെ രാജ്യാന്തര മത്സരങ്ങളിലും സിന്തറ്റിക് തൂവല്‍ ഉപയോഗിച്ചുള്ള ഷട്ടില്‍ കോക്കുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോ ഗിക്കാന്‍ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) അനുമതി നല്‍കി. പരീക്ഷണം വിജയിച്ചാല്‍ രാജ്യാന്തര മത്സരവേദികളിലെല്ലാം ഭാവിയില്‍ സിന്തറ്റിക് ഷട്ടില്‍ കോക്കുകള്‍ കൂടി ഉപയോഗിക്കും.

തൂവലുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട് ഇപ്പോള്‍. ഷട്ടിലുകളുടെ ലഭ്യത കുറയാനും വില കുത്തനെ ഉയരാനും ഇത് കാരണമായിട്ടുണ്ട്. ഇതോടെയാണ് ബാഡ്മിന്റന്‍ ഫെഡറേഷന്‍ ബദല്‍ മാര്‍ഗം തേടാന്‍ തീരുമാനിച്ചത്. താറാവ് വര്‍ഗ്ഗങ്ങളില്‍ ഉള്‍പ്പെടുന്ന വാത്തകളുടെ തൂവലുകളാണ് ഷട്ടില്‍ കോര്‍ക്ക് നിര്‍മാണത്തിനായി പ്രധാനമായും ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരു കോക്ക് നിര്‍മിക്കാന്‍ 16 തൂവലുകളെങ്കിലും വേണ്ടിവരും. എന്നാല്‍ വാത്ത പക്ഷിയുടെ ഒരു ചിറകില്‍ നിന്ന് പരമാവധി ആറ് തൂവലുകള്‍ മാത്രമെ കോക്ക് നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന ഗുണനിലവാരത്തില്‍ ഉണ്ടാവുകയുള്ള. ചൈനയിലും ജപ്പാനിലും വാത്ത വളര്‍ത്തലില്‍ നിന്ന് ഏറെ കര്‍ഷകര്‍ പിന്‍മാറിയതോടെയാണ് തൂവലുകള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങിയത്. അതേ സമയം സിന്തറ്റിക് തൂവലുകള്‍ എത്രത്തോളം ഫളപ്രദമാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടുതന്നെയറിയണം.

Exit mobile version